Saturday, June 28, 2008

ആയിരത്തൊന്ന് രാവുകള്‍

ആയിരത്തൊന്ന് രാവുകള്‍

  • പെണ്ണ് തുനിഞ്ഞിറങ്ങിയാല്‍ ലോകത്തിലെ ഒരു ശക്തിക്കും അവളെ തടുക്കാനാകുകില്ല.
  • പറഞ്ഞരഹസ്യം പൊളിഞ്ഞ രഹസ്യം എന്നാണല്ലൊ കവിവാക്യം.
  • മഹാന്മാരുടെ നല്ല ഭാവങ്ങളുടെ രേഖയാണ് അവരുടെ പ്രശസ്തി, പക്ഷേ ആര്‍ക്കും അത് ഗ്രഹിക്കാന്‍ കഴിയുന്നില്ല.
  • മരണമില്ലാത്ത ഒരെഴുത്തുകാരനുമില്ല. പക്ഷെ അയാളുടെ കൈകള്‍ രേഖപ്പെടുത്തുന്നത് നശിക്കുന്നില്ല.
  • ഭരണ കര്‍ത്താക്കള്‍ രാഷ്ട്രീയ പരിജ്ഞാനവും, നയചതുരതയും ഉള്ളവരായിരിക്കണം. സ്വന്തം കാര്യങ്ങളില്‍ തല്പരരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അവരുടെ കാഴ്ചപ്പാടുകള്‍ ഈശ്വരവിശ്വാസത്തിലടിയുറച്ചതായിരിക്കണം. നീതി ന്യായത്തില്‍ നിന്നും വ്യതി ചലിക്കാതിരിക്കാന്‍ ഈ ലക്ഷ്യത്തെ മുന്‍ നിര്‍ത്തിയുള്ള , അവരുടെ പ്രവര്‍ത്തനം സഹായിക്കും...................
  • നിഷ്പക്ഷമതിയായിരിക്കണം ഭരണകര്‍ത്താവ്. എല്ലാ എതിര്‍പ്പുകളേയും നേരിടാന്‍ കരുത്തുള്ളവനായിരിക്കണം
  • ഭരണകൂടവും വിശ്വാസവും ഇരട്ടപെറ്റ സഹോദരികള്‍.... . .....പേര്‍ഷ്യയിലെ രാജാവായിരുന്ന അര്‍ഷാദിന്‍ മൂന്നാമന്‍
  • ലോകത്തില്‍ രണ്ടു വസ്തുക്കള്‍ക്കാണ് ശക്തി. ഭരണകൂടവും വിജ്ഞാനവുമാണ് അവ. ഇവ വിശുദ്ധമാണെങ്കില്‍ ലോകം അഭിവൃദ്ധി പ്രാപിക്കും. അവിശുദ്ധമായാല്‍ ലോകവും അവിശുദ്ധമാകും.
  • രാജാവ് പ്രജകളുടെയും ദൈവത്തിന്റെയും അവകാശം സംരക്ഷിക്കണം. എഴുത്തുകാരുടേയും യോദ്ധാക്കളുടേയും ഇടയില്‍ സമാധാനം നിലനിര്‍ത്തണം. പേന എതിരായാല്‍ സിംഹാസനം നിലംപതിക്കും.
  • അനുകമ്പയെ ശ്രദ്ധിക്കുക. അത് ഭരണകേന്ദ്രത്തെ ദുര്‍ബലമാക്കുന്നു. ശ്രദ്ധിക്കേണ്ട മറ്റൊരു മനോഭാവമാണ് നിര്‍ദയത്വം. വിപ്ളവത്തെ ത്വരിപ്പിക്കും അത്.
  • ഒരു കാല്‍ മുന്നില്‍ വച്ചിട്ടു വേണം മറ്റേക്കാല്‍ വലിച്ചു വയ്ക്കാന്‍.
  • മരിക്കാന്‍ തുടങ്ങുന്ന ആരും നഷ്ടപ്പെട്ട അവസരങ്ങളേയും നിറവേറ്റാത്ത മോഹങ്ങളെയും കുറിച്ചു പശ്ചാത്തപിക്കും.

No comments:

Post a Comment